ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ വിശ്വാസ്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന ചിന്താധാര യഥാർത്ഥത്തിൽ മഹാത്മാ ഗാന്ധി പറയാൻ ആഗ്രഹിച്ച കാര്യമാണെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ. പ്രധാനമന്ത്രിയുടെ ചിന്താഗതി എല്ലാതരം രാഷ്‌ട്രീയത്തിനും അധീതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാർത്ഥമായ ഉദ്ദേശത്തോടു കൂടി തങ്ങൾ ചെയ്യുന്നത് മാത്രമാണ് ശരിയെന്ന ചിന്താഗതി തെറ്റാണെന്ന് മഹാത്മാഗാന്ധിയുടെ സന്ദേശത്തെ ഉദ്ധരിച്ച് അദ്ദേഹം സൂചിപ്പിച്ചു. ഹരിജൻ സേവക് സംഘിന്റെ 90-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിയമ സംവിധാനത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. വ്യക്തിയുടെ അധികാരമോ ചരിത്രമോ ചൂണ്ടിക്കാട്ടാതെഎല്ലാവരും രാജ്യത്തെ നിയമത്തെ അനുസരിക്കാൻ ഉത്തരവാദിത്തപെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊറോണ പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് 90 കോടി ജനങ്ങൾക്ക് ആഹാരങ്ങൾ എത്തിച്ചു നൽകി. രാജ്യത്തിന്റെ ശേഷി വെച്ച് നോക്കിയാൽ ഇത് ചിന്തിക്കാൻ കൂടി പ്രയാസമാണ്. സർക്കാരിന്റെ മഹത്തായ പ്രവർത്തനം മൂലം മഹാത്മാഗാന്ധിയുടെ ആത്മാവ് തൃപ്തി പെട്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു രാജ്യത്തെ ജനങ്ങൾക്ക് പാചക വാതകം എത്തിച്ച് നൽകുക എന്നത്. 18 കോടി ജനങ്ങൾക്ക് സൗജന്യ പാചക വാതക കണക്ഷനുകളാണ് സർക്കാർ നൽകിയത്. ബാങ്കുമായി യാതൊരു ബന്ധവുമില്ലാതിരുന്ന രാജ്യത്തെ ജനങ്ങളുടെ വീട്ടു പടിക്കൽ ഇന്ന് ബാങ്കിംഗ് സേവനങ്ങൾ എത്തി നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments