കീവ്: റഷ്യൻ സൈന്യത്തിന് കനത്ത തിരിച്ചടി നൽകിയതായി യുക്രെയ്ൻ. റഷ്യയുടെ ബാർജ്ജിനെ നദിയിൽ മുക്കിയെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്. നോവാ കാക്കോവ പാലം തകർത്തതാണ് യുക്രെയ്ൻ റഷ്യൻ സൈന്യത്തെ പ്രതിരോധിച്ചിട്ടുള്ളത്. ഡാനിപ്രോ മേഖലയിലേയ്‌ക്ക് കടക്കാനുള്ള ഏകമാർഗ്ഗവും തടഞ്ഞെന്നാണ് യുക്രെയ്ൻ അവകാശ പ്പെടുന്നത്. ഖേഴ്‌സൺ പ്രവിശ്യയിലൂടെയാണ് റഷ്യ യുക്രെയിനിലേയ്‌ക്ക് നദിയിലൂടെ നീങ്ങാൻ ശ്രമിച്ചത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് യുക്രെയ്ൻ സൈന്യം തിരിച്ചടിയുടെ വാർത്ത പുറത്തു വിട്ടത്. അതിർത്തിയിൽ റഷ്യൻ നിരയ്‌ക്കെതിരെ ആക്രമണം നടത്തി മുന്നേറുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ബാർജ്ജ് മുക്കിയെന്ന വാർത്ത യുക്രെയ്ൻ പുറത്തു വിടുന്നത്.
ഇതുവരെ 250ൽ അധികം മിസൈലുകളും പീരങ്കിയുണ്ടകളും റഷ്യൻ സൈനിക മുന്നേറ്റത്തെ തടയാൻ ഉപയോഗിച്ചെന്നാണ് യുക്രെയ്ൻ പറയുന്നത്. 77 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും ആറ് ടാങ്കുകളും അഞ്ച് ഹോവിറ്റ്‌സർ പീരങ്കികളും 14 കവചിത വാഹനങ്ങളും മൂന്ന് പാന്റ്‌സിർ മിസൈൽ വിക്ഷേപണിയും തകർത്തെന്ന കണക്കുകളും യുക്രെയ്ൻ നിരത്തുന്നു. ഇതിന് പുറമേ 10 റഷ്യൻ ഡ്രോണുകളും വെടിവെച്ചിട്ടെന്നും യുക്രെയ്ൻ സൈന്യം കണക്കുനിരത്തുന്നു.
ആഗോള തലത്തിൽ ഭീതിവളർത്തുന്ന റഷ്യയുടെ ഭീഷണിക്കെതിരെ യുക്രെയ്ൻ പ്രതി കരണം ശക്തമാക്കുകയാണ്. വേണ്ടിവന്നാൽ ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ പ്രസ്താവനയെ ഐക്യരാഷ്‌ട്ര സഭയിൽ സെലൻസ്‌കി വിമർശിച്ചിരുന്നു. ആഗോള തലത്തിൽ എല്ലാ രാജ്യങ്ങളും റഷ്യയെ യുഎൻ സഭയിൽ പ്രതിരോധിക്കുന്ന തിനിടയിലും വിവിധ മേഖലകളിലേയ്‌ക്ക് കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ട് പുടിൻ പ്രതികരണം കടുപ്പി ക്കുകയാണ്.
Comments