ലക്നൗ: വാരാണസിയിൽ ദുർഗാ ദേവിയെ അപമാനിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധം. മഹാത്മ ഗാന്ധി കാശി വിദ്യാപീഠത്തിലെ താത്കാലിക അദ്ധ്യാപകനായ മിതിലേഷ് ഗൗതമാണ് ദുർഗാ ദേവിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ചത്. മിതിലേഷിനെ സ്‌കൂളിൽ നിന്നും പിരിച്ചുവിടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലൂടെയായിരുന്നു മിതിലേഷ് ദുർഗാ ദേവിയെ അധിക്ഷേപിച്ചത്. നവരാത്രി ദിനത്തിൽ സ്ത്രീകൾ വ്രതം നോൽക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് പങ്കുവെച്ച പോസ്റ്റിലായിരുന്നു അധിക്ഷേപ പരാമർശം. ഒൻപത് ദിവസം വ്രതം നോൽക്കുന്നതിന് പകരം ഭരണഘടനയും, ഹിന്ദു കോഡ് ബില്ലും വായിക്കണമെന്നായിരുന്നു മിതിലേഷ് പറഞ്ഞത്. ഇത് വിദ്യാർത്ഥികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇയാൾ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്.
വിദ്യാപീഠത്തിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും പിഎച്ച്ഡി ഗവേഷകനുമാണ് മിതിലേഷ്.
ഹിന്ദു ദൈവങ്ങൾക്കെതിരായ ഇത്തരം പരാമർശങ്ങൾക്ക് മാപ്പ് നൽകാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സനാതന ധർമ്മത്തെ അദ്ധ്യാപകൻ അപമാനിച്ചു. മിതിലേഷിനെ പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിന് പിന്നാലെ മിതിലേഷ് ഒളിവിൽ പോയിരിക്കുകയാണ്.
Comments