എറണാകുളം: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ റിമാൻഡിൽ. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൾ സത്താറിനെ റിമാൻഡ് ചെയ്തത്.അടുത്ത മാസം 20വരെയാണ് റിമാൻഡ് കാലാവധി.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെയായിരുന്നു അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കിയത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ. വിശദമായ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകാനും സാദ്ധ്യതയുണ്ട്.
അതേസമയം എൻഐഎ പരിശോധനയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും അബ്ദുൾ സത്താറിനെ പ്രതിയാക്കാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവയ്‌ക്കാതെ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Comments