പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് അടച്ചുപൂട്ടി. പന്തളത്തും അടൂരിലും
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. അടൂർ ഏരിയ കമ്മിറ്റി ഓഫീസ് എൻഐഎ സീൽ ചെയ്ത് ഏറ്റെടുത്തു.
പന്തളം നഗരത്തോട് ചേർന്ന കടയ്‌ക്കാട് മേഖലയിലായിരുന്നു എൻഐഎയുടെ പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെ താവളമാണ് കടയ്‌ക്കാട്. കൊച്ചിയിൽ നിന്നുളള എൻഐഎ സംഘമാണ് പന്തളത്ത് പരിശോധന നടത്തിയത്. കടയ്‌ക്കാട് ഉളമയിൽ ഉളയമീത്തിൽ താഴേതിൽ ഉള്ള പന്തളം എഡ്യുക്കേഷൻ ആന്റ് കൾച്ചറൽ ട്രസ്റ്റ് ബിൽഡിംഗിൽ ആണ് റെയ്ഡ്. പരിശോധനയ്‌ക്ക് മുൻപായി എൻഐഎ സംഘം പന്തളം പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു.
2006 മുതൽ ഈ ബിൽഡിംഗ് പോപ്പുലർ ഫ്രണ്ട് ഉപയോഗിച്ചു വരികയാണ്. ഏരിയ കമിറ്റി ഓഫീസ് ആയിട്ടാണ് ഇത് പ്രവർത്തിച്ചുവന്നിരുന്നത്. കടയ്‌ക്കാട് കേന്ദ്രീകരിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പന്തളത്തെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പോപ്പുലർ
കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പന്തളത്ത് കെഎസ്ആർടിസി ബസിന് നേർക്ക് കല്ലേറുണ്ടായിരുന്നു. പന്തളത്ത് നിന്നും പെരുമണ്ണിന് പോയ ബസിന് നേർക്കായിരുന്നു ഹർത്താൽ ദിനം രാവിലെ കല്ലേറ് ഉണ്ടായത്. ബസ് സ്റ്റാൻഡിന് സമീപം സ്‌കൂട്ടറിലെത്തിയാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടാൻ എൻഐഎ സംഘം നടപടികൾ തുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ ഓഫീസുകളാണ് പൂട്ടിയത്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റി ഓഫീസായ കോഴിക്കോട് മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് ഉൾപ്പെടെ ഉദ്യോഗസ്ഥർ പൂട്ടിയിരുന്നു.
Comments