ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ ഭീകരാക്രമണങ്ങൾ. രണ്ടിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ, ഖൈബർപക്തുൻക്വ എന്നീ പ്രവിശ്യകളിലാണ് ഭീകരാക്രമണം ഉണ്ടായത്.
ഖൈബർപക്തുൻക്വയിലെ മർദാൻ ജില്ലയിലുള്ള മസ്ജിദിലാണ് സ്ഫോടനം ഉണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ആളുകൾ എത്തുന്നതിനിടെ സ്ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിയെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സമയം മസ്ജിദിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ സ്ഫോടനത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
ബാലൂചിസ്ഥാനിലെ കോഹ്ലു മാർക്കറ്റിലെ മധുരപലഹാരക്കടയ്ക്ക് സമീപമാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. വൈകീട്ടോടെയായിരുന്നു സംഭവം. തിരക്കേറിയ മാർക്കറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പരിക്കേറ്റ 21 പേരും അടുത്തുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.
ഇരു സംഭവങ്ങളിലും പാകിസ്താൻ അന്വേഷണം ആരംഭിച്ചു. രണ്ട് ആഴ്ച മുൻപ് പാകിസ്താൻ സൈന്യത്തിന് നേരെ ചാവേർ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് ഇരട്ട സ്ഫോടനം ഉണ്ടാകുന്നത്.
Comments