ബീജിംഗ്: വിമാന വാഹിനി കാപ്പലുകളിൽ നിന്ന് ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ പീപ്പിൾസ് ലിബറേഷൻ ആർമി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താൻ പാടുപെടുന്നു. ജെ 15 ജെറ്റ് വിമാനങ്ങൾ പറത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താനാണ് ബുദ്ധിമുട്ടുന്നതെന്ന് ചൈനീസ് മിലിറ്ററി മാഗസിനായ ഓർഡനൻസ് ഇൻഡസ്ട്രി സയൻസ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
പൈലറ്റുമാർക്ക് പരിശീലനം നൽകുവാൻ ചൈന ജൂണിൽ രണ്ട് വിമാനവാഹിനി കപ്പലുകൾ കമ്മീഷൻ ചെയ്‌തിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLAN) യുടെ നേതൃത്വത്തിൽ വിമാനവാഹിനി കപ്പലുകളിൽ നിന്ന് ജെ 15 ഫൈറ്റർ ജെറ്റ് പറത്താൻ വൈദഗ്ധ്യമുളള പൈലറ്റുമാരെ കണ്ടെത്താനുളള അന്വേഷണങ്ങൾ പൂർണമായി വിജയിച്ചിട്ടില്ല. പുതിയതായി കമ്മീഷൻ ചെയ്ത വിമാനവാഹിനി കപ്പലായ ലിയോണിംഗിൽ നിന്ന് ഫൈറ്റർ ജെറ്റുകൾ പറത്താനുള്ള പരിശീലന പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഫൈറ്റർ ജെറ്റുകൾ പറത്തുന്നതിന് പരിശീലനം നൽകാൻ അനുഭവപരിചയമുള്ള ട്രെയിനറെ ലഭിക്കാത്തത് മൂലം പാടുപെടുകയാണെന്ന് മാഗസിനിലെ മറ്റൊരു ലേഖനം ചൂണ്ടിക്കാട്ടുന്നു.
അത്യാധുനിക സംവിധാനത്തോട് കൂടി നിർമ്മിച്ച ചൈനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പലായ ഫ്യൂജിയാനിൽ 130 ഫൈറ്റർ ജെറ്റുകൾ പറത്താൻ ആവശ്യമായ 200 ഓളം പൈലറ്റുമാരെ ആവശ്യമാണെന്ന് ബീജിംഗിലെ നാവിക സേനാ വിദഗ്ധൻ ലി ജി പറഞ്ഞു. ഫ്യുജിയാൻ വിമാനവാഹിനി കപ്പൽ അമേരിക്കൻ സൂപ്പർ കരിയർ ജെറാൾഡ് ആർ ഫോർഡിലേതിന് സമാനമായ അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള വൈദുതികാന്തിക കാറ്റപ്പാൾട്ടുകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്.
ചൈനയുടെ ആദ്യത്തെ രണ്ടു കാരിയറുകളിൽ സ്കീ ജബ് ഡിസൈനുകൾ ഉള്ളതിനാൽ നാവികസേനയ്‌ക്ക് പുതിയ വിമാനങ്ങൾ പറത്താനും തിരിച്ചിറക്കാനും കൂടുതൽ പരിശീലനം ആവശ്യമാണ്.അമേരിക്കൻ നാവിക സേനയുടെ ശക്തിക്ക് സമാനമായ രീതിയിൽ വിമാനവാഹിനി കപ്പലുകൾ നിർമ്മിക്കാനാണ് ചൈന പദ്ധതി ഇടുന്നതെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ
Comments