ഇൻഡോർ: ആറ് മാസം ഗർഭിണിയായ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത മതമൗലികവാദികൾ പിടിയിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അഫ്‌സൽ പട്ടേൽ,അർബാസ് ഖാൻ,പ്രിൻസ് സയ്യിദ്, സെയ്ദ് എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയാണ് നാലംഗ സംഘം യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുഞ്ഞിന്റെ ജീവനെ കരുതി വെറുതെ വിടണമെന്ന് അപേക്ഷിട്ടും പ്രതികൾ അതിക്രമം തുടർന്നു. ഹിന്ദു യുവതികളെ ബലാത്സംഗം ചെയ്താൽ ജന്നത്ത് അഥവാ സ്വർഗം ലഭിക്കുമെന്നും ഇസ്ലാമിൽ എല്ലാം ന്യായമാണെന്നും പ്രതികൾ പറഞ്ഞു.
ജോലി അന്വേഷിച്ച് യുവതി സമൂഹമാദ്ധ്യമങ്ങളിൽ ബയോഡാറ്റ പോസ്റ്റ് ചെയതതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജോലി നൽകാമെന്ന് പ്രതികളിലൊരാളായ അർബാസ് വാഗ്ദാനം നൽകി. തന്റെ കാമുകിയാകാനും ആവശ്യങ്ങൾ നിറവേറ്റാനും ഇയാൾ ആവശ്യപ്പെട്ടു.
കൂടെ നിന്നാൽ ശമ്പളത്തിനപ്പുറം കുറച്ചുകൂടി പണം ഉണ്ടാക്കാൻ സാഹായിക്കാമെന്നും ഇയാൾ പറഞ്ഞു. ഇതോടെ യുവതി അർബാസിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങി. ഇതിന് പിന്നാലെ ഇയാളുടെ സുഹൃത്തായ സയ്യിദ് ജോലി നൽകാമെന്നും വീടിന് അടുത്താണ് ഓഫീസെന്നും പറഞ്ഞ് വിളിച്ചുവരുത്തി മയക്കുമരുന്ന് ചേർത്ത ഭക്ഷണം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു.
Comments