ചണ്ഡീഗഢ്: ശാരീരികമായി അധിക്ഷേപിച്ചതിനുള്ള പ്രതികാരമായി ഭർത്താവിനോട് യുവതിയുടെ ക്രൂരകൃത്യം. നിറത്തിന്റെയും വൃത്തിയുടെയും പേരിൽ അധിക്ഷേപിച്ചു എന്ന കാരണത്താൽ 40 വയസ്സുകാരനായ ഭർത്താവിനെ വെട്ടിക്കൊന്ന ശേഷം ജനനേന്ദ്രിയം അറുത്ത് മാറ്റിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കറുത്തവളെന്നും വൃത്തിയില്ലാത്തവളെന്നും വിളിച്ച് നിരന്തരം ആക്ഷേപിച്ചതിലുള്ള പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് യുവതി പോലീസിൽ മൊഴി നൽകി.
ചണ്ഡീഗഢ് സ്വദേശിയായ 40 വയസ്സുകാരൻ ആനന്ദ് സൊന്വാനിയെയാണ് 30 വയസ്സുകാരിയായ ഭാര്യ സംഗീത കൊലപ്പെടുത്തിയത്. ചണ്ഡീഗഢിലെ ദുർഗ് ജില്ലയിലായിരുന്നു സംഭവം.
നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സംഭവദിവസം രാത്രിയിലും ഇത് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് പ്രകോപിതയായ സംഗീത വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ആനന്ദിനെ വെട്ടി വീഴ്‌ത്തിയ ശേഷം ജനനേന്ദ്രിയം അറുത്ത് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Comments