ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരനെ പിടികൂടി. സൈൻപ്പോറ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജമ്മുകശ്മീർ പോലീസ് നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്.
യാവർ അഹമ്മദ് പാദർ എന്നയാളാണ് പിടിയിലായത്. സൈൻപ്പോറ സ്വദേശിയായ അലി മുഹമ്മദ് പാദർ എന്നയാളുടെ മകനാണ് ഭീകരൻ. ഇയാളിൽ നിന്ന് പിസ്റ്റൾ,പിസ്റ്റൾ മാഗസിൻ, വെടിയുണ്ടകൾ,ലഘുരേഖകൾ എന്നിവ കണ്ടെത്തി.
പിടിയിലായ ഹൈബ്രിഡ് ഭീകരന് ലക്ഷ്‌കർ ഇ ത്വയ്ബയുമായി അടുത്തബന്ധമുണ്ടെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments