തൃശൂർ : രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് അക്രമികൾ നടത്തിയ ഹർത്താലിൽ ആംബുലൻസിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. രോഗിയുമായി പോയിരുന്ന ആംബുലൻസിന് നേരെ ചാവക്കാടിൽ വച്ച് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് അക്രമിയാണ് അറസ്റ്റിലായത്. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുന്നയൂർകുളം ക്രിയേറ്റീവ് ആംബുലൻസിന് നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്.
സംസ്ഥാനത്ത് ഒട്ടാകെ ഹർത്താലിന്റെ പേരിൽ അഴിഞ്ഞാടുകയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഹർത്താലിനെതിരെ കോടതിയും രൂക്ഷ വിമർശനമാണ് നടത്തിയത്. 70 കെഎസ്ആർടിസി ബസുകൾ കല്ലെറിഞ്ഞ് തകർത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങളെയും ആക്രമിച്ചു. ആംബുലൻസിന് നേരെയും കല്ലെറിഞ്ഞു . കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ ഹർത്താൽ ദിനത്തിൽ നിരവധി പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഹർത്താൽ അക്രമികളിൽ നിന്നും പോലീസിനുൾപ്പെടെ പരിക്കേറ്റ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
അതേസമയം ബന്ധപ്പെട്ട് മൂന്നൂറ്റി അൻമ്പതിൽ അധികം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിവിധ ഭാഗങ്ങളിൽ നിന്നായി 2500 ൽ അധികം പോപ്പുലർ ഫ്രണ്ട് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തിലാണ് ഏറ്റവും അധികം പേർ അറസ്റ്റിലായിരിക്കുന്നത്.
Comments