ന്യൂഡൽഹി : വ്യോമസേനയിൽ വനിതാ അഗ്നിവീറുകളുടെ റിക്രൂട്ട്‌മെന്റ് അടുത്ത വർഷം മുതൽ നടക്കുമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചതുർവേദി. ഇതിനായുളള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേന ദിനത്തിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനിതാ അഗ്നിവീറുകളെ സേനയിൽ ഉൾപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്. എന്നാൽ ഇന്ത്യയുടെ യുദ്ധവീര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് ഇതിനെ കണക്കാക്കുന്നത്. ശരിയായ വൈദഗ്ധ്യവും കഴിവും ഓരോ അഗ്നിവീറുകളിലും വാർത്തെടുക്കാൻ പരിശീലന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ഡിസംബറിൽ 3,000 അഗ്നിവീർ അംഗങ്ങളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത വർഷം തന്നെ വനിതാ അഗ്നിവീറുകളെ സേനയുടെ ഭാഗമാക്കും. അതിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു.
ആത്മനിർഭർ ഭാരതിലൂടെ മുന്നേറുന്ന ഇന്ത്യൻ വ്യോമസേന ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ്. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി വെപൺ സിസ്റ്റം ബ്രാഞ്ച് എന്ന പേരിൽ പുതിയ സംവിധാനം ഒരുങ്ങുന്നു. ഇതിലൂടെ വ്യോമസേനയ്‌ക്ക് അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യാനാകും എന്നും അദ്ദേഹം അറിയിച്ചു.
Comments