മയക്കുമരുന്നും ആയുധക്കടത്തും കള്ളപ്പണവും; രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി തമിഴ്പുലികൾ ഫണ്ട് ശേഖരിക്കുന്നത് നിയമം കാറ്റിൽ പറത്തി; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്നും ആയുധക്കടത്തും കള്ളപ്പണവും; രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കായി തമിഴ്പുലികൾ ഫണ്ട് ശേഖരിക്കുന്നത് നിയമം കാറ്റിൽ പറത്തി; എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

LTTE involved in arms, drugs smuggling, says NIA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2022, 05:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തമിഴ്പുലികൾ തിരിച്ച് വരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മയക്കുമരുന്ന്,ആയുധക്കടത്ത്, സ്വർണ്ണക്കടത്ത്, കള്ളപ്പണം എന്നിവയിലൂടെ വലിയ തോതിൽ തമിഴ്പുലികൾ പണം സ്വരൂപിക്കുന്നതായാണ് എൻഐഎ കണ്ടെത്തൽ. ദിവസങ്ങൾക്ക് മുൻപ് പിടിയിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

എൽടിടിഇ നേതാക്കളുടെ പേരുകളും, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനുള്ള ഫണ്ട് സൂക്ഷിക്കുന്ന രീതികളും ,സംഘടനയുടെ ഭാവി പദ്ധതികളും പ്രതികൾ വെളിപ്പെടുത്തിയിരുന്നു.ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്നുകളും കടത്തുന്നതിൽ എൽടിടിഇ ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി എൻഐഎ കോടതിയെ അറിയിച്ചിരുന്നു.

മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ സുരേഷ് രാജ്, സൗന്ദർരാജൻ എന്നിവർ നിരോധിത തീവ്രവാദ സംഘടനയിലെ അംഗങ്ങളായിരുന്നു. തമിഴ്നാട്ടിലെയും ശ്രീലങ്കയിലെയും മറ്റ് വിദേശരാജ്യങ്ങളിലെയും സംഘടനാ നേതാക്കളുടെ മേൽനോട്ടത്തിൽ എൽടിടിഇയുടെ പ്രവർത്തനങ്ങൾ തുടരുന്നതിനായി ഇരുവരും രഹസ്യമായി പ്രവർത്തിച്ചു വരികയായിരുന്നു. പ്രതികളിൽ നിന്ന് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഈ വസ്തുതകൾ തെളിയിച്ചതായി എൻഐഎ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ മേയ് 19ന് തമിഴ്നാട്ടിൽനിന്ന് സഞ്ജയ് പ്രകാശ്, നവീൻ എന്നീ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. എൽടിടിഇക്ക് സമാനമായ സംഘടന രൂപീകരിക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് രണ്ട് നാടൻ തോക്കും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 18 ന് ശ്രീലങ്കൻ മത്സ്യബന്ധന കപ്പലായ രവിഹാൻസിയെ കോസ്റ്റ് ഗാർഡ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന്, അഞ്ച് എകെ 47 റൈഫിളുകൾ, 1000 9 എംഎം വെടിമരുന്ന് എന്നിവ പിടിച്ചെടുത്തിരുന്നു. ആറ് ശ്രീലങ്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

ഒക്ടോബർ ഒന്നിന് അറസ്റ്റിലായ തമിഴ്നാട് മണ്ണടി സ്വദേശി അഹമ്മദ് ഫാസ്ലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ എൽടിടിഇ ബന്ധത്തിന്റെ വിശദാംശങ്ങൾ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചത്.മയക്കുമരുന്ന്, സ്വർണക്കടത്ത്, ഹവാല ഓപ്പറേഷൻ എന്നിവയിലൂടെ എൽടിടിഇയുടെ പ്രവർത്തനങ്ങൾക്കായി പ്രതികൾ വൻതുക സ്വരൂപിച്ചതായി കസ്റ്റഡി അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ കോടതിയിൽ വ്യക്തമാക്കി.

കപ്പലിന്റെ ഉടമ എൽ വൈ നിശാന്ത, മറ്റ് പ്രതികളായ രമേഷ് അരശരത്‌നം, അഞ്ജു, ദീപ രാജൻ രംഗൻ, ഹാജി സലിം എന്നിവർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു.പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഉറവിടവും ലക്ഷ്യസ്ഥാനവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ രാജ്യത്തും വിദേശത്തുമുള്ള മറ്റ് പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് ഏജൻസി കോടതിയിൽ വ്യക്തമാക്കി.

 

Tags: NIAarmslttedrugs smuggling
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies