രാജസ്ഥാൻ മുഖ്യമന്ത്രി അശോകാ ഗെഹ്ലോട്ട് നിക്ഷേപക ഉച്ചക്കോടിയിലേക്ക് ഗൗതം അദാനിയെ ക്ഷണിച്ചതോടെ മുഖം നഷ്ടപ്പെട്ട രാഹുൽഗാന്ധി പുതിയ വാദവുമായി രംഗത്ത്. ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിയിലേക്ക് ഗൗതം അദാനിയെ രാജസ്ഥാൻ സർക്കാർ ക്ഷണിച്ചതോടെ കോൺഗ്രസിന്റെ വർഷങ്ങളായുള്ള ‘അംബാനി-അദാനി’ വിമർശനം പൊതുമധ്യത്തിൽ പരിഹാസ്യമായി മാറി. എന്നാൽ മുൻപ് പറഞ്ഞതിനെ അവഗണിക്കുന്ന സമീപനമാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച നടത്തിയത്.
അദാനി രാജസ്ഥാനിലേക്ക് 60,000 കോടി രൂപ നൽകിയതെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അശോക് ഗെഹ്ലോട്ട് അവകാശപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് രാഹുൽഗാന്ധിയുടെ അഭിപ്രായം ഇതായിരുന്നു ‘ഒരു മുഖ്യമന്ത്രിയും ഇത്തരം വാഗ്ദാനം നിരസിക്കില്ല’.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാൾക്ക് മുൻഗണനാ പരിഗണന നൽകിയില്ലെന്നും കോടീശ്വരന്റെ ബിസിനസിനെ സഹായിക്കാൻ തന്റെ രാഷ്‌ട്രീയ അധികാരം ഉപയോഗിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ബിസിനസ്സിലും കേന്ദ്രസർക്കാർ 2-3 പേരെ കുത്തകയാക്കി മാറ്റി. താൻ ഈ മൂലധന കേന്ദ്രീകരണത്തിന് എതിരാണ്, എന്നാൽ താൻ ബിസിനസിനോ കോർപറേറ്റുകൾക്കോ എതിരല്ലെന്നും വയനാട് എംപി വ്യക്തമാക്കി.
രാജസ്ഥാനിൽ ഏകദേശം 60,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ആഗ്രഹിക്കുന്നു. നിക്ഷേപം നടത്തരുതെന്ന് ഒരു മുഖ്യമന്ത്രിയും പറയില്ല. ഗെലോട്ട് സർക്കാരിന് അദാനിയോട് പ്രത്യേക നിയമങ്ങളോ നയങ്ങളോ ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേഷ് നേരത്തെ പറഞ്ഞിരുന്നു.
ഗൗതം അദാനി രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ഒരു മെഗാ 10,000 മെഗാവാട്ട് സോളാർ പവർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനും സിമന്റ് പ്ലാന്റ് വികസിപ്പിക്കുന്നതിനും ജയ്പൂർ വിമാനത്താവളം നവീകരിക്കുന്നതിനുമായി അടുത്ത 5 മുതൽ 7 വർഷത്തിനുള്ളിൽ രാജസ്ഥാനിൽ 65,000 കോടി രൂപയുടെ നിക്ഷേപം ഗൗതം അദാനി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
Comments