ന്യൂഡൽഹി: കടുത്ത ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ആംആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതമിന്റെ രാജിയ്ക്ക് പിന്നാലെ അരവിന്ദ് കേജ്രിവാളും രാജി വെയ്ക്കണമെന്ന ആവശ്യവുമായി ബിജെപി. ഡൽഹിയിൽ നടന്ന കൂട്ട മതപരിവർത്തന ചടങ്ങിന്റെ സൂത്രധാരാനാണ് കേജ്രിവാളെന്നും എംപി മനോജ് തിവാരി ആരോപിച്ചു.
രാജി വെച്ച മന്ത്രി ഇടനിലക്കാരൻ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടനിലക്കാരൻ രാജി വെച്ച സ്ഥിതിയ്ക്ക് സൂത്രധാരനും രാജി വെയ്ക്കണമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഹിന്ദുക്കൾക്കെതിരെ വർഗീയ വിദ്വേഷത്തിന് ചുക്കാൻപിടിച്ച നേതാവ് രാജി വെയ്ക്കണമെന്ന് ഷെഹ്ഷാദ് പൂനവാല ട്വീറ്റ് ചെയ്തു. രാമക്ഷേത്രത്തെ എതിർക്കുകയും കശ്മീരി ഹിന്ദുക്കളെ പരിഹസിക്കുകയും ചെയ്ത നേതാവാണ് ഡൽഹി മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജേന്ദ്ര പാലുമാർ ആംആദ്മിയിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് അമിത് മാളവിയ പറഞ്ഞത്.
കഴിഞ്ഞ ദിവസം അംബേദ്കർ ഭവനിൽ നടന്ന കൂട്ട മതപരുവർത്തന ചടങ്ങിലാണ് മുൻ മന്ത്രി ഹിന്ദു വിരുദ്ധ പരാമർശം നടത്തിയത്. ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്നും വിശ്വാസമില്ലെന്നുമാണ് മുൻ മന്ത്രി പരാമർശിച്ചത്. ബ്രഹ്മാവിലോ, വിഷ്ണുവിലോ, മഹേശ്വരനിലോ താൻ വിശ്വസിക്കുന്നില്ലെന്നും ഇവരെ ആരെയും ആരാധിക്കില്ലെന്നുമാണ് അദ്ദേഹം ചടങ്ങിൽ പറഞ്ഞത്. പരിപാടിയ്ക്ക് പിന്നാലെ ട്വിറ്ററിലും വിവാദ പരാമർശം നടത്തി. ഹിന്ദു വിരുദ്ധ പരാമർശത്തെ തുടർന്ന് ബിജെപി നേതൃത്വം രാജേന്ദ്ര പാലിനെതിരെ പരാതി നൽകിയിരുന്നു.
Comments