പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ആഭിചാര കൊലപാതകത്തിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ പത്മയുടേത്. ഭഗവൽ സിംഗിന്റെ വീടിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഫോറൻസിക് സംഘം എത്തി ഡിഎൻഎ സാംപിൾ ശേഖരിച്ചു.
മൃതദേഹത്തിന്റെ ഇരുപതോളം കഷ്ണങ്ങളാണ് കണ്ടെത്തിയത്. ഇതിന് പുറമെ മൃതദേഹത്തിന് മുകളിൽ ഉപ്പ് വിതറിയിരുന്നു. പ്രതികൾ ചേർന്ന് തലയറുത്ത് ചോര പാത്രത്തിൽ എടുത്തിരുന്നു. ശരീരമാസകലം മുറിവുണ്ടാക്കി. മൃതദേഹം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ റോസ്ലിന്റെ മൃതദേഹത്തിനായി വീടിന്റെ മറ്റൊരു ഭാഗത്ത് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണ്.സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഏഴ്് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ പറഞ്ഞു.
നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പണം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചാണ് രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയത്. ജൂൺ ആറിനാണ് റോസ്ലിയെ കാണാതായത്. തുടർന്ന് ഓഗസ്റ്റ് 17 ന് മകൾ പോലീസിൽ പരാതി നൽകി. സെപ്റ്റംബർ 26 ന് പത്മയെയും കാണാതായി. പിന്നാലെ ഇവരുടെ സഹോദരിയും പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച കൊലപാകത്തിന്റെ ചുരുളഴിയുന്നത്.
Comments