റായ്പൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഛത്തീസ്ഗഢിലെ ഐ എ എസ് ഉദ്യോഗസ്ഥനേയും കൂട്ടാളികളേയും എട്ട് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ട് റായ്പൂർ കോടതി. സംസ്ഥാനത്തെ കൽക്കരി, ഖനന മാഫിയകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഐ എ എസ് ഉദ്യോഗസ്ഥൻ സമീർ വിഷ്ണോയിയെയും കൂട്ടാളികളേയും കോടതി ഇഡി കസ്റ്റഡിയിൽ വിട്ടത്.
സമീർ വിഷ്ണോയ്, വ്യാപാരി സുനിൽ അഗർവാൾ, ലക്ഷ്മീകാന്ത് തിവാരി എന്നിവരെയാണ് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
കൽക്കരി, ഖനന മാഫിയകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരിൽ നിന്നും കണക്കിൽ പെടാത്ത പണം ഇഡി കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്നത് എന്ന് ബിജെപി ആരോപിക്കുന്നു.
Comments