ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച കേസിലെ പ്രതിയും ആംആദ്മി മുൻ കൗൺസിലറുമായ താഹിർ ഹുസ്സൈനെതിരെ കുറ്റം ചുമത്തി കോടതി. ഹിന്ദുക്കളെ കൊല്ലാനും അവരുടെ സ്വത്തുക്കൾ നശിപ്പിക്കാനും താഹിർ ഹുസ്സൈൻ ശ്രമിച്ചതായി കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതിയാണ് താഹിർ ഹുസ്സൈനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്.
ജഡ്ജ് പുലസ്ത്യ പ്രമചലയാണ് താഹിർ ഹുസ്സൈനെതിരെ കുറ്റങ്ങൾ ചുമത്തിയത്. കലാപത്തിനായി താഹിർ ഹുസ്സൈൻ നടത്തിയ പ്രവർത്തനങ്ങൾ കോടതി ഇതിനിടെ ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെ കൊലപ്പെടുത്തുക തന്നെയായിരുന്നു താഹിർ ഹുസ്സൈനും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് കോടതി പറഞ്ഞു.
ഇതിനായി നിയമവിരുദ്ധമായി സംഘം ചേർന്നു. ഗൂഢാലോചന നടത്തി. ഹിന്ദുക്കളെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നതിന് തെളിവാണ് അജയ് ഝായുടെ മരണമെന്നും കോടതി വ്യക്തമാക്കി.
താഹിർ ഹുസ്സൈന് പുറമേ സഹോദരൻ ഷാ അലമിനെതിരെയും മറ്റ് പ്രതികൾക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147, 148, 153 എ, 302, 307, 120 ബി, 153 എ, 149 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് താഹിർ ഹുസ്സൈനും സംഘത്തിനുമെതിരെ ചുമത്തിയിട്ടുള്ളത്. 2020 ഫെബ്രുവരി 25 നായിരുന്നു താഹിർ ഹുസ്സൈന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കലാപ ശ്രമം ഉണ്ടായത്.
Comments