മോസ്‌കോ : യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡിലുള്ള സൈനിക പരിശീലന ക്യാമ്പിൽ ഭീകരാക്രമണം. 11 പേർ കൊല്ലപ്പെട്ടു, 15 ഓളം പേർക്ക് പരിക്കേറ്റു. മുൻ സോവിയറ്റ് രാജ്യത്ത് നിന്നുള്ള രണ്ട് പൗരന്മാരാണ് വെടിയുതിർത്തത്. പ്രത്യാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 15 ന്, സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ വെസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്നിൽ പ്രത്യേക സൈനിക ഓപ്പറേഷൻ നടത്തുന്നവർക്ക് വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും, 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം 200,000-ത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നെന്നാണ് കണക്കുകൾ പറയുന്നത്.
Comments