ടെഹ്റാൻ : രാഷ്‌ട്രീയക്കാരെ തടങ്കലിൽ പാർപ്പിക്കുന്ന ഇറാൻ തലസ്ഥാനത്തെ ഇവിൻ ജയിലിൽ വൻ തീപിടുത്തം. സംഭവസ്ഥലത്ത് നിന്നും വെടിയൊച്ചകൾ കേട്ടതായും തടവുകാരുടെ ജീവൻ ഭീഷണിയിലാണെന്നും ഇറാനിലെ മാദ്ധ്യമ പ്രവർത്തകനായ മസിഹ് അലിനെജാദ് പറഞ്ഞു. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്ക് അനവധി രാഷ്‌ട്രീയ നേതാക്കളെയും പ്രവർത്തകരെയും പാർപ്പിച്ചിരിക്കുന്നിടമാണ് ഇവിൻ. ഹിജാബ് പ്രതിഷേധത്തിൽ കസ്റ്റഡിയിലെടുത്തവരെ പാർപ്പിച്ചിരിക്കുന്നതും ഇവിൻ ജയിലിലാണ്. തീപിടുത്തത്തിന് പിന്നാലെ പരിഭ്രാന്തിയിലാണ് ജനങ്ങൾ. പുക ഉയർന്നതോടെയാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തടവുക്കാരുടെ കുടുംബങ്ങൾ ജയിലിനു മുന്നിൽ തടിച്ചുകൂടി. പാശ്ചത്യരാജ്യങ്ങളിൽ നിന്നുള്ള തടവുകാരും ജയിലിൽ കഴിയുന്നുണ്ട്. .യുകെ, സ്വീഡൻ, ജർമനി,ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും തീപിടുത്ത സമയത്ത് ജയിലിൽ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യമായ നടപടികൾ ഇറാൻ സ്വീകരിക്കുന്നതിനായി പാശ്ചാത്യരാജ്യങ്ങൾ ആവശ്യപ്പെടണമെന്നും അലിനെജാദ് അഭ്യർത്ഥിച്ചു.
Infamous Evin prison in Tehran on fire: Gun shots and sirens heard
Read @ANI Story | https://t.co/GBkE7tlRes#Tehran #Iran #Evinprisonfire pic.twitter.com/BV46nkGf84
— ANI Digital (@ani_digital) October 15, 2022
ജയിൽപുള്ളികൾ അല്ല ആക്രമണത്തിന് പിന്നിലെന്ന് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരു ഉേേദ്യാഗസ്ഥനെ അറസ്റ്റ് ചെയ്തതായും അധികൃതർ പറഞ്ഞു. എന്നാൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കാരണം വ്യക്തമാക്കുമെന്നും ജയിൽ അധികൃതർ കൂട്ടിച്ചേർത്തു. സംഭവസ്ഥത്ത് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും പ്രത്യേക സേനയെ വിന്യസിച്ചതായും അധികൃതർ വ്യക്തമാക്കി.
Comments