ന്യൂഡൽഹി: ഭഗവാൻ ശ്രീരാമനെയും തെക്കൻ കേരളത്തിലെ ജനങ്ങളേയും ആക്ഷേപിച്ച കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കോൺഗ്രസ് കേരള സംസ്ഥാന അദ്ധ്യക്ഷനായ കെ സുധാകരൻ ഭഗവാൻ ശ്രീരാമനേയും സീതാ ദേവിയേയും തെക്കൻ കേരളത്തിലെ ജനങ്ങളേയും ആക്ഷേപിച്ചിരിക്കുന്നു. രാഹുൽ ഗാന്ധി എം പി ആയിരിക്കുന്ന ഒരു സംസ്ഥാനത്താണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അമിത് മാളവ്യ പരിഹസിച്ചു.
കോൺഗ്രസിൽ ഇത്രയും വലിയ ഹിന്ദു വിരോധം പറയുന്നവർക്കാണ് പ്രാധാന്യം. ഹിന്ദു വിരുദ്ധതയാണോ കോൺഗ്രസ് നേതാവാകാനുള്ള യോഗ്യതാ മാനദണ്ഡമെന്നും അമിത് മാളവ്യ ചോദിച്ചു.
K Sudhakaran, President of Kerala Congress, a state Rahul Gandhi is MP from, and spent maximum days for BJY, insults Bhagwaan Ram, Maa Sita and also people of Southern Kerala. What kind of Hindu hating bigots are in places of prominence in the Congress? Or is it a qualification? pic.twitter.com/m5VRLtB2lT
— Amit Malviya (@amitmalviya) October 16, 2022
തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ദുഷ്ടനായ രാവണനെ കൊലപ്പെടുത്തിയ ശേഷം സീതാ ദേവിയെ രക്ഷിച്ചു കൊണ്ട് ലക്ഷ്മണനുമൊത്ത് രാമൻ പുഷ്പക വിമാനത്തിൽ വരികയായിരുന്നു. വിമാനം കേരളത്തിന്റെ തെക്കേ ഭാഗത്ത് എത്തിയതോടെ ലക്ഷ്മണന് തന്റെ ജ്യേഷ്ഠൻ രാമനെ വിമാനത്തിൽ നിന്ന് കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ തോന്നി.
എന്നാൽ അപ്പോഴേക്കും അവർ തൃശ്ശൂർ ഭാഗത്ത് എത്തി. അതോടെ ലക്ഷ്മണന് മനംമാറ്റമുണ്ടായി. എന്നാൽ തന്റെ ഒരു നിമിഷത്തെ ചിന്തകളെക്കുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്ന ലക്ഷ്മണന്റെ മനസ്സ് രാമൻ വായിച്ചുവെന്നും, അത് നിന്റെ തെറ്റല്ല, മറിച്ച് ഈ പ്രദേശത്തിന്റെ പ്രശ്‌നമാണെന്ന് രാമൻ പറഞ്ഞുവെന്നുമാണ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്. സുധാകരന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്.
Comments