ലക്‌നൗ: ഹിന്ദുക്കളെ അധിക്ഷേപിച്ച എഐഎംഐഎം നേതാവ് ഷൗക്കത്ത് അലിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന. ഹിന്ദുക്കൾ ഇതൊന്നും സഹിക്കില്ലെന്ന് ശിവസേന സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സിംഗ് പറഞ്ഞു. ഷൗക്കത്ത് അലി നിയന്ത്രണം വിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എഐഎംഐഎം സംസ്ഥാന അദ്ധ്യക്ഷൻ ഷൗക്കത്ത് അലി പോപ്പുലർ ഫ്രണ്ടിന്റെ ഏജന്റാണ്. അതുകൊണ്ടാണ് നാക്കിന് എല്ലില്ലാത്ത തരത്തിൽ അദ്ദേഹം ഓരോന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്ന് കരുതി ഒരു വിഭാഗത്തെ അധിക്ഷേപിക്കാനുള്ള ലൈസൻസ് ആയി അതിനെ കാണരുതെന്ന് ശിവസേന സെക്രട്ടറി വിശ്വജീത് സിംഗും കൂട്ടിച്ചേർത്തു. സംഭവത്തിൽ ഷൗക്കത്ത് അലിയെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം സ്വകാര്യ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഷൗക്കത്ത് അലി ഹിന്ദുക്കളെ അവഹേളിച്ചത്. തങ്ങൾ രണ്ടും മൂന്നും വിവാഹം കഴിക്കുകയും നിരവധി കുട്ടികളെ ഉണ്ടാക്കുകയും ചെയ്യും. എന്നാൽ ഹിന്ദുക്കൾ ഒരു വിവാഹം കഴിക്കുകയും മൂന്ന് പേരെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഷൗക്കത്ത് അലി പറഞ്ഞത്.
സംഭവത്തിൽ ഷൗക്കത്ത് അലിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments