കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ സിപിഎമ്മിന് തിരിച്ചടി. കേസിൽ സിപിഎം നേതാവ് കാരായി രാജനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് രാജനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറന്റ്. കാരായി രാജന്റെ അവധി അപേക്ഷ കോടതി തള്ളിയിരുന്നു. എൻ ഡി എഫ് പ്രവർത്തകനായ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയാണ് സിപിഎം നേതാവായ കാരായി രാജൻ.
സിപിഎം നേതാക്കൾ പ്രതികളായ ഫസൽ കേസിൽ പാർട്ടി നിർദ്ദേശമനുസരിച്ച് ആർ എസ് എസ് പ്രവർത്തകരെ പ്രതി ചേർക്കാൻ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ ശ്രമം നടന്നിരുന്നു. എന്നാൽ കേസ് സിബിഐ അന്വേഷിച്ചതോടെ, സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാകുകയായിരുന്നു. 2006 ഒക്ടോബർ 22 നായിരുന്നു എൻഡിഎഫ് പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ടത്.
Comments