പനാജി: ഗോവയിൽ വീണ്ടും വിജയക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ലാ പഞ്ചായത്തുകളിലും ബിജെപി ഭരണം പിടിച്ചടക്കി. ഇതോടെ സംസ്ഥാനത്ത് ബിജെപിയുടെ ശക്തി കൂടുതൽ വർദ്ധിച്ചിരിക്കുകയാണ്.
ദവോർലിം, റെയിസ് മഗോസ്, കൊർട്ടാലിം എന്നീ ജില്ലാ പഞ്ചായത്തുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ഇന്നലെയായിരുന്നു വോട്ടെണ്ണൽ. വമ്പിച്ച ഭൂരിപക്ഷത്തോടെയായിരുന്നു മൂന്ന് ജില്ലാ പഞ്ചായത്തുകളിലും ബിജെപി ഭരണം പിടിച്ചെടുത്തത്.
ബിജെപി സ്ഥാനാർത്ഥി പരേഷ് നായിക്കാണ് ദവോർലിമിൽ മത്സരിച്ചത്. എതിർ സ്ഥാനാർത്ഥിയും ആംആദ്മി പ്രവർത്തകനുമായ സിദ്ദേഷ് സന്തോഷ് ഭഗതിനെ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സിദ്ദേഷ് സന്തോഷ് ഭഗത് 3,374 വോട്ടുകൾ നേടിയപ്പോൾ പരേഷ് നായിക്ക് 4,080 വോട്ടുകൾ സ്വന്തമാക്കി.
റെയിസ് മഗോസിൽ ബന്ദോഡ്ക്കർ 5,345 വോട്ടുകൾ സ്വന്തമാക്കി. എതിർ സ്ഥാനാർത്ഥിയായ സായ്നാഥ് ബബ്ലോ കൊർഗനോക്കർ 1,101 വോട്ടുകളാണ് നേടിയത്. കോർട്ടലിമിൽ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്കാണ് വിജയം.
കൊർട്ടാലിമിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയ്ക്കായിരുന്നു വിജയം. മെർഷ്യാന മെൻഡസാണ് ഇവിടെ മത്സരിച്ചത്. 4,453 വോട്ടുകളായിരുന്നു മെൻഡസിന് ലഭിച്ചത്. അതേസമയം എതിർ സ്ഥാനാർത്ഥിയായ ലസ്ലി ആഞ്ചലോ ഗാമയ്ക്ക് 1511 വോട്ടുകളാണ് ലഭിച്ചത്.
Comments