തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെയും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനെയും പരിഹസിക്കാൻ സിപിഎം നേതാവ് തോമസ് ഐസക്ക് തയ്യാറാക്കിയ ഫേസ്ബുക്ക് പോസ്റ്റ് ട്രോളന്മാർക്ക് വിരുന്നാകുന്നു. പോസ്റ്റിലെ വസ്തുതാവിരുദ്ധതയും സ്വാഭാവികമായ ചൈനാ സ്തുതിയുമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. ഡോളറിന്റെ മൂല്യവർദ്ധനവിനെ കുറിച്ചും സുശക്തമായ ഇന്ത്യൻ സമ്പദ്ഘടനയെ കുറിച്ചും നിർമ്മല സീതാരാമൻ വിശദീകരിച്ചത് ലോകരാഷ്‌ട്രങ്ങൾക്ക് മുഴുവൻ മനസ്സിലായിട്ടും, തോമസ് ഐസക്കിന് മാത്രം ഇനിയും ബൾബ് കത്തിയില്ലേ എന്നാണ് പോസ്റ്റിന് താഴെ കമന്റുകൾ നിറയുന്നത്.
നാണയത്തിന്റെ മൂല്യം മറ്റേതെങ്കിലും ചരക്കിലോ നാണയത്തിലോ പ്രകടിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് നമ്മുടെ നാണയത്തിന്റെ മൂല്യം കുറഞ്ഞാൽ സംശയം വേണ്ട മറ്റേതെങ്കിലും നാണയത്തിന്റെ മൂല്യം ഉയർന്നിരിക്കുമെന്ന് തോമസ് ഐസക്ക് പറയുന്നു.
രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ വലിയ തോതിൽ റിസർവ് ബാങ്ക് ഇടപെടുന്നുണ്ടെന്ന് തോമസ് ഐസക്ക് സമ്മതിക്കുന്നു. ഇന്ത്യാ സർക്കാരിന്റെ കൈയിൽ ഇപ്പോഴും 50000 കോടി ഡോളർ വിദേശവിനിമയ ശേഖരം ബാക്കിയുണ്ടെന്നും ഐസക്ക് അംഗീകരിക്കുന്നു. എന്നാൽ, ഉടനടി ഒന്നും സംഭവിക്കാൻ പോകുന്നില്ലെങ്കിലും, വിനിമയ ശേഖരം അപകടകരമായി കുറയാമെന്നാണ് തോമസ് ഐസക്ക് അഭിപ്രായപ്പെടുന്നത്.
ചൈനയിൽ നിന്നു വ്യത്യസ്തമായി വ്യാപാരമിച്ചത്തിൽ നിന്നല്ല ഇന്ത്യയുടെ ഭീമൻ വിദേശവിനിമയ ശേഖരം ഉണ്ടായിട്ടുള്ളത്. വിദേശമൂലധനം ഇന്ത്യയിലെ ഓഹരി കമ്പോളത്തിൽ കളിക്കുന്നതിന് ഒഴുകി വന്നതാണെന്ന ഐസക്കിന്റെ പരാമർശമാണ്, ട്രോളുകളിൽ വലിയ തോതിൽ വിമർശന വിധേയമാകുന്നത്. ചൈനയുടെ ക്ഷയിക്കുന്ന സാമ്പത്തിക സ്ഥിതിയും വിമർശകർ തോമസ് ഐസക്കിന്റെ ശ്രദ്ധയിൽ പെടുത്തുന്നു.
Comments