ഗാസിയാബാദിലെ 'കൂട്ട ബലാത്സംഗക്കഥ' കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാസിയാബാദിലെ ‘കൂട്ട ബലാത്സംഗക്കഥ’ കെട്ടിച്ചമച്ചത്; എല്ലാം വസ്തു തർക്കത്തിന്റെ പേരിൽ; യുവതിയുടെ പരാതി വ്യാജമെന്ന് യുപി പോലീസ് കണ്ടെത്തിയതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 12:28 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. വസ്തു സംബന്ധിച്ച തർക്കമാണ് വ്യാജ പരാതി ഉന്നയിക്കുന്നതിലേക്ക് യുവതിയെ നയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി അവകാശപ്പെടുന്ന ദിവസങ്ങളിൽ അവരുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം സുരക്ഷിതയായി യുവതി കഴിയുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രണ്ട് ദിവസമാണ് ഇത്തരത്തിൽ യുവതി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞത്. യുപി റീജിയൺ പോലീസ് പ്രവീൺ കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഗാസിയാബാദിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരവെ ഡൽഹിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് അഞ്ചംഗ സംഘമെത്തി തന്നെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു യുവതിയുടെ അവകാശ വാദം. സഹോദരനാണ് തന്നെ ബസ് സ്‌റ്റോപ്പിൽ ഇറക്കിയതെന്നും അദ്ദേഹം പോയതിന് ശേഷം കാറിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

തുടർന്ന് ഗാസിയാബാദിൽ ഡൽഹി സ്വദേശിനിയെ ചാക്കിൽ കെട്ടിയ നിലയിൽ പരിക്കുകളോടെ കണ്ടെത്തിയെന്ന വാർത്ത ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ട്വീറ്റ് ചെയ്യുകയും ദേശീയ മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയും ചെയ്തു. 36കാരിയെ ജൂട്ട് ബാഗിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തിയെന്നും യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി കയറ്റിയിരുന്നു എന്നുമായിരുന്നു വാർത്തകൾ വന്നത്. സംഭവത്തിന് പിന്നാലെ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും അതിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴും വസ്തു തർക്കം കേസിൽ പരാമർശിച്ചിരുന്നു.

എന്നാൽ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ നടന്ന പരിശോധനയിൽ യുവതിയുടെ ശരീരത്തിനകത്ത് പരിക്കുകളുണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് യുവതിയുടെയും സുഹൃത്തുക്കളുടെയും മൊബൈൽ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. യുവതി വെളിപ്പെടുത്തിയ കഥകൾ എല്ലാം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി.

ബുധനാഴ്ച യുവതിയെ കണ്ടെത്തിയതിന് പിന്നാലെ ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അതിന് ശേഷം മീററ്റിലെ ആശുപത്രിയിലേക്കും മാറ്റി. ഇരുസ്ഥലത്തും ശരിയായ വിധത്തിലുള്ള വൈദ്യപരിശോധന നടത്തുന്നതിന് യുവതി വിസ്സമ്മതിച്ചിരുന്നു.

ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരം ലഭിക്കാൻ ഒരാളെ ഏൽപ്പിച്ചതായും ഇയാൾക്ക് പേടിഎം വഴി പണം അയച്ചുനൽകിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളിൽ ഒരാളാണ് ഇത് ചെയ്തത്. ബലാത്സംഗം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ഇവർ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നിർഭയ കേസിനെ ഓർമ്മിപ്പിക്കുന്നുവെന്നും തീർത്തും അപലപനീയമാണെന്നും പ്രതികരിച്ച വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവാൾ ബലാത്സംഗപരാതി വ്യാജമാണെന്ന വിവരം പുറത്തുവന്നിട്ടും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Tags: UPgang rapeGhaziabadബലാത്സംഗം
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies