തിരുവനന്തപുരം : ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിൻ ഷാ എന്നിവരെയാണ്് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ ഗുണ്ടാ നേതാവിനെയാണ് പ്രതികൾ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്.
ഓഗസ്റ്റ് 14ന് രണ്ട് കാലുകൾ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയിലെ സ്വീവേജ് പ്ലാൻറിൽ നിന്നുമാണ് കാലുകൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസി.കമ്മീഷണറുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഗുണ്ടാസംഘങ്ങളുടെ പകയെത്തുടർന്നാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു.
ഷെഹിൻന്റെ സഹായത്തോടെയാണ് മനു മൃതദേഹം വെട്ടിമുറിച്ചത്. നിലവിൽ കാലുകൾ കണ്ടെത്തിയ പാലത്തിന് സമീപം തെളിവെടുപ്പ് തുടരുകയാണ്. കൊല്ലപ്പെട്ടയാളുടെ ശരീരഭാഗങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബാക്കി ശരീര ഭാഗങ്ങൾക്കായി തെളിവെടുപ്പ് തുടരുകയാണ്. കൊലപാതകം നടന്നത് കേരളത്തിൽ വച്ചാണെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് ശംഖുമുഖം എസിപി പൃഥ്വിരാജ് വ്യക്തമാക്കി.
Comments