എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി.
തുടരന്വേഷണ റിപ്പോർട്ടിനെതിരെ സമർപ്പിച്ച ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ദിലീപും സുഹൃത്ത് ശരത്തും നൽകിയ ഹർജികളാണ് തള്ളിയത്.
പ്രതികൾക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് ജഡ്ജി ഹണി എം വർഗ്ഗീസ് ഹർജി തള്ളിയത്. പ്രതികളോട് ഈ മാസം 31 ന് കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. അന്നേ ദിവസം കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും, തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹർജി സമർപ്പിച്ചത്. എന്നാൽ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതിയിൽ സമർപ്പിക്കേണ്ട മൊബൈലിൽ നിന്നും ദൃശ്യങ്ങൾ നീക്കി എന്നതാണ് ദിലീപിനെതിരായ കുറ്റം. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ ടാബ് ലറ്റ് ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തി കൈമാറി എന്നതാണ് ശരത്തിനെതിരായ കുറ്റം.
Comments