അഹമ്മദാബാദ്: ദീപാവലി ആഘോഷങ്ങൾക്കിടെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തെ ചെറുത്ത് വിശ്വാസികൾ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വാങ്ങിയ പടക്കങ്ങളും റോക്കറ്റുകളും പ്രയോഗിച്ചാണ് അക്രമികളെ വിശ്വാസികൾ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വഡോദരയിലെ പാനി ഗേറ്റിലായിരുന്നു സംഭവം. ഹിന്ദു വിശ്വാസികൾ പടക്കം പൊട്ടിച്ചതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. ആഘോഷങ്ങൾ തുടങ്ങി അൽപ്പനേരം കഴിഞ്ഞപ്പോൾ മതതീവ്രവാദികൾ ഹിന്ദു വിശ്വാസികൾക്ക് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ കയ്യിലിരുന്ന റോക്കറ്റുകൾ ഹിന്ദു വിശ്വാസികൾ മതതീവ്രവാദികൾക്ക് നേരെ കത്തിച്ചുവിട്ടു. ഏകദേശം ഒരു മണിക്കൂറോളം നേരം ഇത് തുടർന്നു. ഇതോടെ മതതീവ്രവാദികൾ ആക്രമണം മതിയാക്കി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസിനെ വിന്യസിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Udaipur: Stone-pelters vs Firecrackers:
Muslim stone pelters treated with firecrackers by Hindus. A decisive victory for Hindus 💥🥳⚡❤️ pic.twitter.com/LmvSPcdqzE
— Mayank Jindal (@MJ_007Club) October 29, 2022
Comments