ഭോപ്പാൽ: മദ്രസയിലെത്തിയ ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച മൗലാന അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഖണ്ഡവ ജില്ലയിലെ മൊഗട്ടിലാണ് സംഭവം. പ്രദേശത്തെ മർക്കസ് മസ്ജിദിലെ മൗലാനയായ അബ്ദുൾ സമദിനെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മദ്രസയിൽ നിന്ന് മടങ്ങിയ പെൺകുട്ടി നെഞ്ചുവേദനിക്കുന്നുവെന്നും സ്വകാര്യഭാഗങ്ങളിൽ നീറ്റൽ അനുഭവപ്പെടുന്നുണ്ടെന്നും മാതാവിനോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞപ്പോൾ മൗലാന തന്നെ ഉപദ്രവിക്കാറുണ്ടെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വെളിപ്പെടുത്തി. പിന്നാലെ കുട്ടിയുടെ കുടുംബം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞയുടൻ നാട്ടുകാർ മസ്ജിദിന് ചുറ്റും തടിച്ചുകൂടി. പ്രാണരക്ഷാർത്ഥം മസ്ജിദിലേക്ക് ഓടിക്കയറിയ മൗലനാ തന്നെ രക്ഷിക്കണമെന്ന് പോലീസിനോട് അഭ്യർത്ഥിച്ച് വാതിൽ കൊട്ടിയടച്ചു. പോലീസെത്തി നാട്ടുകാരെ അനുനയിപ്പിച്ച ശേഷം അബ്ദുൾ സമദിനെ പിടികൂടുകയായിരുന്നു.
തുടർന്ന് പോലീസ് പോക്‌സോ ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി.
Comments