കോഴിക്കോട്: കോതി ബീച്ചിന് സമീപം കടൽ ഉൾവലിഞ്ഞു. കരയിൽ നിന്നും 100 മീറ്ററോളമാണ് കടൽ ഉള്ളിലേക്ക് വലിഞ്ഞത്. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പെട്ടത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആറ് മണിയോടെ ഫയർഫോഴ്‌സും പോലീസും ബീച്ചിന് സമീപം താമസിക്കുന്ന ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ഏത് സമയത്തും ഉൾവലിഞ്ഞ വെള്ളം തിരികെയെത്താം. ഈ സാഹചര്യത്തിലാണ് ബീച്ചിലേക്ക് ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളം ഇറങ്ങിയ ഭാഗത്ത് ചെളി നിറഞ്ഞിട്ടുണ്ട്. ബീച്ചിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. കൂടുതൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി. സാധാരണയായി കാണുന്ന പ്രതിഭാസമാണ് ഇതെന്നും, സുനാമി മുന്നറിയിപ്പ് ഇല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Comments