ന്യൂഡൽഹി: ഭീകരതയോട് ഇന്ത്യ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്ന് ആവർത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഭീകരവാദത്തോട് ഒരിക്കലും പൊറുക്കാൻ രാജ്യത്തിന് കഴിയില്ല. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളെ നയിക്കുന്നത് ഇന്ത്യ തുടരുമെന്നും മുർമു വ്യക്തമാക്കി. യുഎൻ സുരക്ഷാ കൗൺസിലിൽ ഭീകരവിരുദ്ധ കമ്മിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ദ്രൗപതി മുർമു.
ഭീകരവാദത്തെ എല്ലാ തലത്തിലും നിന്നുകൊണ്ട് ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കും. ഭീകരവാദത്തോട് ‘സീറോ ടോളറൻസ്’ നയം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതിന് പുറമേ ഭീകരവാദത്തെ ചെറുക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യ പ്രചോദനമാകുന്നു. ഇത് ഇനിയും തുടരും. ഇന്ത്യ എന്നത് വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും മുർമു കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാമ്പോജി കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ദ്രൗപതി മുർമുവിനോട് വ്യക്തമാക്കി. കമ്മിറ്റി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കുകൊണ്ടു.
Comments