ലക്‌നൗ: ഉത്തർപ്രദേശിൽ ഹനുമാൻ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഔറയ്യ മേഖലയിലെ സദാർ കോട്ട്‌വാലിയിലെ ബോലേശ്വർ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി.
ഇന്നലെ രാത്രിയോടെയായിരുന്നു ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയായിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഹനുമാൻ വിഗ്രഹം അക്രമി സംഘം അടിച്ചു തകർത്തു. ഇതിന് പുറമേ മറ്റ് വിഗ്രഹങ്ങളും തകർത്തിട്ടുണ്ട്. പൂജയ്‌ക്കായി സൂക്ഷിച്ചിരുന്ന സാമഗ്രികളും നശിപ്പിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്. വാതിൽ തകർത്താണ് അക്രമികൾ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിച്ചത്.
സംഭവം അറിഞ്ഞതോടെ ഹിന്ദു വിശ്വാസികൾ കൂട്ടത്തോടെ ക്ഷേത്രത്തിന് മുൻപിൽ തടിച്ച് കൂടി പ്രതിഷേധിച്ചു. വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ പിടികൂടിയതായും സൂചനയുണ്ട്.
Comments