ഹിന്ദു ഘോഷയാത്രയ്‌ക്ക് നേരെ അക്രമം അഴിച്ചുവിട്ട് മുസ്ലീം മതമൗലികവാദികൾ. നേപ്പാളിലെ മഹോത്തരി ജില്ലയിലെ ഭംഗഹ പ്രദേശത്തായിരുന്നു സംഭവം. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കൂടി ഘോഷയാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിവച്ചത്. വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. 20ഓളം പേർക്കാണ് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇതുവഴി ഘോഷയാത്ര കടന്നു പോകുന്നതിനെ ഇസ്ലാമിക മതമൗലികവൗദികൾ എതിർത്തിരുന്നു. ഘോഷയാത്രയിൽ പതാക ഉയർത്തിയത് സംബന്ധിച്ചും തർക്കമുണ്ടായി. പിന്നാലെയാണ് മുസ്ലീങ്ങൾ ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിയുകയും, ആക്രമിക്കുകയും ചെയ്തത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ പോലീസിനേയും മതമൗലികവാദികൾ ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഘോഷയാത്രയ്‌ക്ക് നേരെ മുസ്ലീം സ്ത്രീകൾ വീടുകളുടെ മേൽക്കൂരയിൽ നിന്ന് കല്ലെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ മഹോത്തരി ജില്ലയുടെ പല ഭാഗങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭംഗഹ, ധർമപൂർ, ലോഹർപട്ടി, പരരിയ തുടങ്ങിയ ഇടങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments