ന്യൂഡൽഹി: 2024 ഓടെ ഇന്ത്യയിലെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്ന് കേന്ദ്ര റോഡ്,ഗതാഗമന്ത്രി നിതിൻ ഗഡ്കരി.രാജ്യത്ത് നിലവിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹൈവേകൾ ഈ ലക്ഷ്യം മുന്നിൽ കണ്ട് കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തടയുന്നതിൽ പൂർണമായ വിജയം നേടിയിട്ടില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.
രാജ്യത്ത് ഓരോ വർഷവും അഞ്ച് ലക്ഷം റോഡപകടങ്ങൾ സംഭവിക്കുന്നു, അതിൽ 1.5 ലക്ഷം പേർ മരിക്കുന്നു. താനും കുടുംബവും ഒരു റോഡപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡപകടങ്ങൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ നിരന്തരം നടപടികൾ സ്വീകരിക്കുന്നു.എന്നാൽ, ഇത് തടയാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹകരണം ആവശ്യമാണ്. സർക്കാർ ആളുകളെ ബോധവൽക്കരിക്കുന്നു, നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു. എന്നാൽ ഇത് വിജയകരമാക്കാൻ ജനങ്ങളുടെയും മാദ്ധ്യമങ്ങളുടേയും സഹായം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടം നടന്നയുടനെ അടിയന്തര സേവനങ്ങൾ നൽകാൻ ഓട്ടോമൊബൈൽ കമ്പനികളുമായും എൻജിഒകളുമായും ചർച്ച നടത്തുകയാണ്. 2024 ഓടെ റോഡപകടങ്ങൾ 50% കുറയ്ക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം സുനിശ്ചിതം ആണ്. 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ഒരുപാട് കാര്യങ്ങൾ ചെയ്തു. ഗതാഗതവകുപ്പ് ഒരുപാട് പ്രവർത്തിച്ചു.മുമ്പ് സംസ്ഥാനത്ത് മൂന്ന് ദേശീയ പാതകളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ അത് 66 ആയി. ജനങ്ങൾ സന്തുഷ്ടരാണ്, ഞങ്ങൾ സംസ്ഥാനത്ത് വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചലിൽ ഓരോ അഞ്ച് വർഷത്തിലും ഓരോ പാർട്ടി മാറിമാറി വരുന്നു. എന്നാൽ ഇത്തവണ വ്യത്യസ്തമായിരിക്കും. ഞങ്ങൾ ചരിത്രം സൃഷ്ടിക്കുകയും തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിൽ ബിജെപിക്ക് മത്സരമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾ നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ അംഗീകരിച്ചു. ഗുജറാത്തിൽ മത്സരമുണ്ടെന്ന് ഞാൻ കരുതുന്നില്ല. കോൺഗ്രസും എഎപിയും തമ്മിലുള്ള പോരാട്ടം രണ്ടും മൂന്നും സ്ഥാനങ്ങൾക്കായാണെന്ന് അദ്ദേഹം പറഞ്ഞു.
Comments