തിരുവനന്തപുരം: സംസ്ഥാനത്തെ കയർ ഉത്പാദനവുമായി ബന്ധപ്പെട്ട് തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്ന പുതിയ പുസ്തകവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ “Coir Kerala – The Agenda for Modernization” എന്ന പുസ്കത്തെപ്പറ്റിയുള്ള വിവരങ്ങൾ തോമസ് ഐസക് പങ്കുവെച്ചിരിക്കുന്നത്. കയർ ഉത്പാദനത്തിൽ വന്ന ഇടിവുകളെയും വളർച്ചയെയും പറ്റി പുസ്കത്തത്തിൽ വിവരിക്കുന്നു.
1950-കളിൽ ഒരുലക്ഷം ടൺ വരെ കയർ ഉത്പ്പാദിപ്പിച്ചിരുന്ന സംസ്ഥാനമാണ് കേരളം. 2016 ആയപ്പോഴേക്കും അത് 7000 ടണ്ണായി ചുരുങ്ങി. 2021-ൽ അത് 24000 ടണ്ണായി ഉയർന്നു. കൊറോണ വന്നില്ലായിരുന്നുവെങ്കിൽ 30-35000 ടണ്ണായെങ്കിലും ഉത്പ്പാദനം ഉയർന്നേനെയെന്നു നിസംശയം പറയാനാകും എന്നാണ് തോമസ് ഐസക് അവകാശപ്പെടുന്നത്.
2016-ന് മുമ്പ് 80 ശതമാനത്തിലേറെ ചകിരി തമിഴ്നാട്ടിൽ നിന്നും വാങ്ങിയിരുന്ന സ്ഥാനത്ത് അത് 50 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഈ പുരോഗതി എങ്ങനെയുണ്ടായി എന്നതിന്റെ ഒരു സമഗ്ര വിശദീകരണമാണ് തന്റെ ഗ്രന്ഥമെന്ന് മുൻ ധനമന്ത്രി പറയുന്നു. തോമസ് ഐസക്കും അജിത്ത് മത്തായിയും ചേർന്നാണ് പുസ്കം എഴുതിയിരിക്കുന്നത്. 300 പേജ് വരുന്ന ഈ ഹാർഡ് ബൗണ്ട് ഗ്രന്ഥത്തിന്റെ വില 400 രൂപയാണെന്നും താൽപര്യമുള്ളവർ വാങ്ങമെന്നും തോമസ് ഐസക് ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.
Comments