ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അറസ്റ്റിൽ. ഉപമുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്.
വ്യാജ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ വസതിയിൽ റെയ്ഡ് നടത്തിയെന്നും ബാങ്ക് ലോക്കറുകളും മറ്റും ഇഡി പരിശോധന നടത്തിയെന്നും സിസോദിയ പറഞ്ഞു. തനിക്കെതിരെ ഒന്നും ലഭിക്കാത്തതിനാലാണ് പേഴ്‌സൺ അസിസ്റ്റൻഡിനെ അറസ്റ്റ് ചെയ്‌തെതന്നും സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുമോയെന്ന ഭയമാണ് അറസ്റ്റിന് പിന്നിലെന്നാണ് സിസോദിയയുടെ വാദം.
ഡൽഹിയിൽ അഞ്ചിടങ്ങളിലായി നടത്തിയ റെയ്ഡിനെ തുടർന്നാണ് പിഎയെ ഇഡി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇ.ഡി വിവിധയിടങ്ങളിൽ റെയ്ഡ് നടത്തിയത്. അന്വേഷണ ഏജൻസി റിങ്കു എന്ന ദേവേന്ദ്ര ശർമ്മയുടെ മണ്ഡാവലിയിലുള്ള വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് ഇ.ഡി അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കേസിൽ ഇതുവരെ 100-ലധികം സ്ഥലങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. തീഹാർ ജയിലിൽ കഴിയുന്ന എംഎൽഎ ദുർഗേഷ് പഥക്, മന്ത്രി സത്യേന്ദർ ജെയിൻ എന്നിവരെയും അന്വേഷണത്തിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം മനീഷ് സിസോദിയയുടെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വികെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതോടെയാണ് റദ്ദാക്കിയ എക്‌സൈസ് നയം ഇപ്പോൾ വിവാദമായത്.
Comments