ന്യൂഡൽഹി: കുനോ ദേശീയോദ്ധ്യാനത്തിലെ വിശാല ആവാസ മേഖലയിലേക്ക് ചീറ്റകളെ തുറന്നുവിട്ടതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾ നിർബന്ധമായും പാലിക്കേണ്ടിയിരുന്ന ക്വാറന്റൈൻ നടപടികൾ പൂർത്തിയായതോടെയായിരുന്നു വിശാല ആവാസ മേഖലയിലേക്ക് തുറന്നുവിട്ടത്. എല്ലാ ചീറ്റകളും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പുതിയ പരിതസ്ഥിതിയുമായി അവർ പൊരുത്തപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് ചീറ്റപ്പുലികളെയും വൈകാതെ വിട്ടയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Great news! Am told that after the mandatory quarantine, 2 cheetahs have been released to a bigger enclosure for further adaptation to the Kuno habitat. Others will be released soon. I’m also glad to know that all cheetahs are healthy, active and adjusting well. 🐆 pic.twitter.com/UeAGcs8YmJ
— Narendra Modi (@narendramodi) November 6, 2022
മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്ധ്യാനത്തിന്റെ വിശാല മേഖലയിലേക്ക് അഴിച്ചുവിടുന്ന ചീറ്റകളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ ചീറ്റകളും പൂർണ ആരോഗ്യമുള്ളവരായി തുടരുന്നു എന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.
ക്വാറന്റൈൻ ക്ലിയറൻസ് ലഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് രണ്ട് ചീറ്റകളെയും മോചിപ്പിച്ചത്. എൽട്ടൺ, ഫ്രഡ്ഡി എന്നീ ആൺചീറ്റകളെയാണ് തുറന്നുവിട്ടത്. വിശാല സ്ഥലത്തേക്ക് തുറന്നുവിട്ടതിന് ശേഷം ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാകും ശേഷിക്കുന്ന ചീറ്റകളെ കൂടി തുറന്നുവിടുക. പുതിയ പ്രദേശത്തേയ്‌ക്ക് മാറ്റുന്നതോടെ സ്വന്തമായി ഇര പിടിക്കാൻ ആരംഭിക്കുമെന്നും പരിസ്ഥിതിയുമായി കൂടുതൽ ഇണങ്ങി ചേരാൻ ഇവയ്‌ക്ക് കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Comments