ബംഗളൂരു: കർണാടകയിൽ ഹിന്ദു സംഘടനയുടെ കൊടി സ്ഥാപിച്ചതിന്റെ പേരിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച് മസ്ജിദ് കമ്മിറ്റി. ചിക്കമംഗളൂരുവിലെ ശൃംഗേരിയിലാണ് സംഭവം. മസ്ജിദ് കമ്മിറ്റി അംഗവും കോൺഗ്രസ് നേതാവുമായ റാഫിഖിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നത് എന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ പറഞ്ഞു.
ബാബബുദ്ൻഗിരി യാത്രയുടെ ഭാഗമായി മസ്ജിദിന് സമീപത്തെ പാതയോരത്ത് ശ്രീ രാമസേന പ്രവർത്തകർ കാവിക്കൊടികൾ സ്ഥാപിച്ചിരുന്നു. ഇതാണ് മസ്ജിദ് കമ്മിറ്റിയെ ചൊടിപ്പിച്ചത്. ഇത് കണ്ട റാഫിഖ് മറ്റുള്ളവർക്കൊപ്പം എത്തി കൊടികൾ പിഴുതു മാറ്റാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ രാമസേന പ്രവർത്തകർ ഇത് തടഞ്ഞു. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ പോലീസാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ റാഫിഖിനെതിരെ പോലീസ് കേസ് എടുത്തു. സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Comments