ലക്നൗ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ഫണ്ടിംഗ് നടത്തിയതിന് ഒരാൾ അറസ്റ്റിൽ . പതിനാറോളം പേർ നിരീക്ഷണത്തിലാണ് . ഇവരിൽ അഞ്ചുപേരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ കലാപത്തിനിടെ പോലീസ് പിടികൂടിയിരുന്നു. ജൂൺ 3 ലെ കലാപത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികൾ ഇപ്പോഴും ജയിലിലാണ്.
ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഷാക്കിറിന്റെ സഹോദരനും പോപ്പുലർ ഫ്രണ്ടിന്റെ സജീവ അംഗമാണ്. ഇയാൾക്കായി പോലീസ് തിരയുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി ഇയാളെക്കുറിച്ച് ഒരു തുമ്പും ലഭിച്ചിട്ടില്ല.
രണ്ട് വർഷം മുമ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണത്തിൽ ഷാക്കിറിന്റെ പേര് ഉയർന്നിരുന്നു. ഷാക്കിറിനെ പോപ്പുലർ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതിൽ ദലേൽപൂർവ നിവാസിയായ സലിമിനും പങ്കുണ്ട്.
ഷാക്കിറിനെ തേടി ആദ്യം എൻഐഎ സംഘം എത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു . അവർ പോയശേഷം അൻവർഗഞ്ച് പോലീസ് ഷാക്കിറിന്റെ താമസ സ്ഥലത്തെത്തുമ്പോഴും പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ പൂട്ടിയ വീടിന്റെ മുകളിൽ ഒരു യുവതി നിൽക്കുന്നത് പോലീസിനെ അമ്പരപ്പിച്ചു. തുടർന്ന് പോലീസ് യുവതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വീട്ടിൽ നിന്ന് പുറത്തേക്ക് മറ്റൊരു വഴിയുണ്ടെന്ന് യുവതി പോലീസിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ പ്രധാന ഗേറ്റ് അന്വേഷക സംഘത്തെ കബളിപ്പിക്കാനായി പൂട്ടിയിടുമെന്നും യുവതി പറഞ്ഞു. പിന്നാലെയാണ് ഷാക്കിറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഷാക്കിറിന്റെ കുടുംബം മുഴുവൻ നിരോധിത സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പോലീസ് പറഞ്ഞു .
Comments