ലക്നൗ : ബറേലിയിലെ ജ്യൂസ് കടയിൽ നിന്ന് മാംസം പിടികൂടി . മാംസം സൂക്ഷിക്കാൻ ഉപയോഗിച്ച ഐസ് ജ്യൂസിൽ ഇട്ട് നൽകിയെന്ന പരാതിയെ തുടർന്ന് നൽകിയ അന്വേഷണത്തിലാണ് പോളിത്തീൻ ബാഗിൽ നിറച്ച മാംസം പിടികൂടിയത്.
പ്രേംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഡിഡി പുരം പ്രദേശത്താണ് സംഭവം . പ്രദേശവാസിയാണ് ഇതു സംബന്ധിച്ച വിവരം ഹിന്ദു സംഘടനകൾക്ക് വിവരം നൽകിയത്. തുടർന്ന് ഇവരാണ് കടയുടമ ഫൈസലിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്..
സുദർശൻ ന്യൂസ് മാദ്ധ്യമപ്രവർത്തകൻ രജത് മിശ്രയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “ബറേലിയിൽ, ഫൈസൽ ഹിന്ദുക്കൾക്ക് ‘മാംസം’ കലർത്തിയ ജ്യൂസ് നൽകി, നോമ്പ് ജ്യൂസാണെന്ന് പറഞ്ഞാണ് നൽകിയത്. സൂക്ഷിക്കുക, ഇത്തരം ഫൈസലുകൾ എല്ലാ നഗരത്തിലും ഉണ്ട്.“ രജത് മിശ്ര കുറിച്ചു.
അതേസമയം ആളുകൾ എത്തിയപ്പോൾ ഫൈസൽ തന്റെ പേര് രാഹുൽ എന്നാണ് പറഞ്ഞിരുന്നത് .സ്ഥലത്തുണ്ടായിരുന്ന പോലീസ് ഫൈസലിനെ ചോദ്യം ചെയ്തപ്പോൾ “ഒരു തെറ്റ് സംഭവിച്ചു.” എന്നാണ് നൽകിയ മറുപടി. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments