മലപ്പുറം : മദ്രസ അദ്ധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി മാത്തൂർ വീട്ടിൽ മുഹമ്മദ് ഷാമിൽ, കാവഞ്ചേരി പട്ടേങ്ങര കമറുദ്ദീൻ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്രസ അദ്ധ്യാപകനുമായ ഫൈസൽ റഹ്മാനാണ് സംഘത്തിന്റെ മർദ്ദനമേറ്റത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മസ്ജിദിലെ താമസ മുറിയിൽ എത്തിയ മൂന്ന് പേരും വല്യുമ്മാക്ക് സുഖമില്ലെന്നും പ്രാർത്ഥിക്കാൻ കൂടെ വരണം എന്നും പറഞ്ഞ് അദ്ധ്യാപകനെ മസ്ജിദിൽ നിന്ന് വിളിച്ചിറക്കുകയായിരുന്നു.
ഇവരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ മദ്രസ അദ്ധ്യാപകൻ നടന്ന് വരാമെന്ന് പറഞ്ഞു. ഇതോടെ സംഘം ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവർ കാറിൽ കയറി രക്ഷപ്പെട്ടു. 20 കാരനായ കുന്നത്ത് മുട്ടനൂർ സ്വദേശി മുഹമ്മദ് ഷാമിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലാസ് അറിയിച്ചു. പ്രണയത്തെ എതിർത്ത് ക്ലാസ് എടുത്തതാണ് മർദ്ദനത്തിന് കാരണമെന്നാണ് ആരോപണം
Comments