ലക്‌നൗ: മുത്വലാഖ് മൂലം താൻ അനുഭവിക്കേണ്ടി വന്ന ദുരിതം പോലീസിന് മുമ്പിൽ വെളിപ്പെടുത്തി യുവതി. ഉത്തർ പ്രദേശിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് സൽമാൻ എന്നയാളുമായി വിവാഹം കഴിഞ്ഞു.ഭർത്താവിന്റെ ക്രൂരപീഡനത്തെ എതിർത്തതോടെ ഒരു ദിവസം തന്നെ മടുത്തെന്ന് പറഞ്ഞ് മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു.
ഇതിന് ശേഷം ഇമാമായ ഗുഡ്ഡു ഹാജി നിർദ്ദേശത്തെ തുടർന്ന് വീണ്ടും ദാമ്പത്യം തുടരാമെന്ന് പറഞ്ഞ് ഭർത്താവ് പരാതിക്കാരിയെ സമീപിച്ചു. സമ്മർദ്ദവും ഭീഷണിയും ശക്തമായതോടെ യുവതി ഇതിന് സമ്മതം മൂളി. പിന്നാലെ ഭർത്താവിന്റെ ഇളയ സഹോദരൻ ഇസ്ലാം പരാതിക്കാരിയെ വിവാഹം കഴിച്ചു. നിക്കാഹിന് ശേഷം ഇയാളും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി യുവതി പറയുന്നു.
ഇസ്ലാമുമായി നിക്കാഹ് കഴിഞ്ഞതിന് ശേഷം സഹോദരങ്ങൾ ഇരുവരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും കുടുംബാംഗങ്ങളുടെ സഹായത്തോടെയും സമ്മതത്തോടെയുമായിരുന്നു ഇതെന്ന് യുവതി ആരോപിച്ചു. സംഭവത്തിൽ സൽമാൻ, ഇസ്ലാം, ഗുഡ്ഡു ഹാജി എന്നിവരുൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് തന്നെ നിയമത്തിന് മുമ്പിൽ എത്തിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments