ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ (പിഎഫ്ഐ) യുഎപിഎ പ്രകാരം നടപടിയെടുക്കാൻ ബിഹാർ സർക്കാരിന് നിർദേശം നൽകി മോദി സർക്കാർ. . ഇതോടൊപ്പം പോപ്പുലർ ഫ്രണ്ടിലെ 7 പേരുടെ പട്ടികയും സംസ്ഥാന സർക്കാരിന് അയച്ചിട്ടുണ്ട്. ഇവർക്ക് ബിഹാറിലെ 3 നഗരങ്ങളിൽ ബാങ്ക് അക്കൗണ്ടുകളുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച പട്ടികയിൽ ഉൾപ്പെട്ടവരിൽ ഒരാൾ അരാരിയയിൽ നിന്നും നാല് പേർ ദർഭംഗയിൽ നിന്നും ഒരാൾ സീതാമർഹിയിൽ നിന്നും ഒരാൾ മുംബൈയിൽ നിന്നുമുള്ളവരാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ഈ ജില്ലകളിലാണ്. പട്ടികയിൽ ഉൾപ്പെട്ട മെഹബൂബ് ആലം മുംബൈ നിവാസിയാണ്, നാഗ്പാഡയിലെ പിഎഫ്ഐ ജില്ലാ പ്രസിഡന്റുമാണ്.
എന്നാൽ മെഹബൂബ് ആലമിന്റെ ബാങ്ക് അക്കൗണ്ട് ബിഹാറിലെ ദർഭംഗ നഗരത്തിലെ എസ്ബിഐ ശാഖയിലാണ്. ഈ ശാഖയിൽ സീതാമർഹിയുടെ ഘർവാര എന്നാണ് വിലാസം നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, വിഷയത്തിൽ നടപടിയെടുക്കാൻ ബന്ധപ്പെട്ട എല്ലാ ജില്ലകളിലെയും ജില്ലാ മജിസ്ട്രേറ്റുകളോട് ബിഹാറിലെ ആഭ്യന്തര മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി കെഎസ് അനുപം ഉത്തരവിട്ടു. അതിനുപിന്നാലെ ഈ അക്കൗണ്ടുകൾ മരവിപ്പിക്കും.
Comments