മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ഈ വാച്ചുകൾക്ക് 6.83 ലക്ഷം രൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നത്.
വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാർജയിൽ നിന്ന് തിരിച്ചെത്തിയതെന്ന് എയർ ഇന്റലിജൻസ് യൂണിറ്റ് അറിയിച്ചു. രാത്രി 12.30ഓടെ സ്വകാര്യ ചാർട്ടേഡ് വിമാനത്തിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. പുലർച്ചെ ഒരു മണിയോടെ ഇവിടെ T-3 ടെർമിനലിൽ റെഡ് ചാനൽ കടക്കുന്നതിനിടെയാണ് ഷാരൂഖ് ഖാനെയും സംഘത്തെയും കസ്റ്റംസ് തടഞ്ഞത്. ബാഗ് പരിശോധിച്ചപ്പോൾ ബാബുൺ & സുർബ്‌കെ വാച്ച്, 6 പെട്ടി റോളക്സ് വാച്ച്, സ്പിരിറ്റ് ബ്രാൻഡ് വാച്ച്, ആപ്പിൾ സീരീസ് വാച്ചുകൾ എന്നിവ കണ്ടെത്തി. ഇതോടൊപ്പം വാച്ചുകളുടെ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തി.
ഒരു മണിക്കൂർ നീണ്ട പരിശോധനയ്‌ക്ക് ശേഷം ശനിയാഴ്ച രാവിലെ 5 മണിയോടെ ഷാരൂഖിനെയും മാനേജർ പൂജ ദദ്‌ലാനിയെയും പോകാൻ അനുവദിച്ചെങ്കിലും ഷാരൂഖിന്റെ അംഗരക്ഷകൻ രവിയെയും മറ്റ് ടീമംഗങ്ങളെയും തടഞ്ഞുവച്ചു. രവി കസ്റ്റം ഡ്യൂട്ടിയായി 6 ലക്ഷത്തി 87,000 രൂപ അടച്ചുവെന്നാണ് റിപ്പോർട്ട്
രാവിലെ എട്ട് മണിയോടെ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ രവിയെ വിട്ടയച്ചത്. പുസ്തക പ്രകാശനത്തിനാണ് ഷാരൂഖ് ഖാൻ വിദേശത്തേയ്‌ക്ക് പോയത് . നവംബർ 11നാണ് ഷാരൂഖ് യുഎഇയിലെ എക്‌സ്‌പോ സെന്ററിൽ എത്തിയത്. പരിപാടിയിൽ പങ്കെടുക്കാൻ ഷാരൂഖ് തന്റെ ടീമിനെയും സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോയിരുന്നു.
Comments