കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എക്കെതിരായ ബലാത്സംഗ കേസിൽ, ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്തെന്ന വ്യാജ ആരോപണവും. ആദ്യ പരാതിയിൽ ബലാത്സംഗ ആരോപണം ഇല്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, ആദ്യ പരാതിയിൽ ലൈംഗിക പീഡനം ഉൾപ്പെട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എത്ര തവണ സമ്മതത്തോടെ ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാൽ അത് ബലാത്സംഗം ആവുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമർശം. കുന്നപ്പിള്ളിക്കെതിരായ പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്ന് കോടതി പറഞ്ഞു. തക്കതായ കാരണങ്ങളോടെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം റദ്ദാക്കണമെങ്കിൽ വ്യക്തമായ കാരണങ്ങൾ ഉണ്ടാവണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments