ഇസ്ലാമാബാദ്: മാറി മാറി വരുന്ന സർക്കാരുകളുടെ വികലമായ നയങ്ങളും പ്രകൃതി ദുരന്തങ്ങളും പാകിസ്താനെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചേക്കുമെന്ന് റിപ്പോർട്ട്. 2050 ആകുമ്പോഴേക്കും പാകിസ്താന്റെ വാർഷിക ജിഡിപി 18 മുതൽ 20 ശതമാനം വരെ താഴ്ന്നേക്കാം എന്നാണ് വിദഗ്ധ പഠനങ്ങളെ അടിസ്ഥാനമാക്കി പാക് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ലോകബാങ്ക് അംഗീകരിച്ച റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
പ്രളയങ്ങളും ഉഷ്ണതരംഗങ്ങളും പാകിസ്താൻ കാർഷിക മേഖലയെ തളർത്തും. ജലദൗർലഭ്യം കനത്ത പ്രതിസന്ധി സൃഷ്ടിക്കും. കന്നുകാലി സമ്പത്ത് കുറയും. വികസന മുരടിപ്പ് മൂലം അടിസ്ഥാന സൗകര്യങ്ങൾ നശിക്കും. ആരോഗ്യ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും. മാനവവിഭവ ശേഷിയുടെ അഭാവം തൊഴിൽ രംഗത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളുടെ അഭാവം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ പാകിസ്താന്റെ വളർച്ചയെ മുരടിപ്പിക്കും. ആഗോള താപനവും ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ഏർപ്പെടുത്തപ്പെട്ടേക്കാവുന്ന ഉപരോധങ്ങളും സ്ഥിതി ഗുരുതരമാക്കും. വിദ്യാഭ്യാസ രംഗവും ഗ്രാമീണ വ്യവസായങ്ങളും പ്രതിസന്ധി നേരിടുമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
Comments