ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയർത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനിമുതൽ ട്വിറ്ററിൽ വൈറലാകില്ല. അത്തരം ട്വീറ്റുകളുടെ റീച്ച് പരമാവധി കുറയ്‌ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.
ട്വിറ്ററിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കുന്നതാണ്. എന്നാൽ അത്തരം ട്വീറ്റുകൾക്കെല്ലാം റീച്ച് ലഭിക്കുമെന്ന് കരുതരുത്. വിദ്വേഷ-നെഗറ്റീവ് ട്വീറ്റുകൾ പരമാവധി ഡീബൂസ്റ്റ് ചെയ്യും. അത്തരം ട്വീറ്റുകളുടെ മോണിറ്റൈസേഷനും നിർത്തലാക്കും. വിദ്വേഷ ട്വീറ്റ് ആണെന്ന് സ്ഥിരീകരിച്ചാൽ അവ മറ്റൊരാളുടെ ഫീഡിലേക്ക് എത്തുകയില്ല. പ്രസ്തുത ട്വീറ്റ് പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്ത് നോക്കിയാൽ മാത്രം കണ്ടെത്താൻ കഴിയുന്ന വിധം സെറ്റ് ചെയ്യുന്നതാണെന്നും മസ്‌ക് അറിയിച്ചു.
മുമ്പ് സസ്‌പെൻഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ ആലോചനകൾ നടക്കുന്നതായും മസ്‌ക് വ്യക്തമാക്കി. ഇക്കൂട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ട്രംപിന്റെ (അമേരിക്കൻ മുൻ പ്രസിഡന്റ്) ട്വിറ്റർ അക്കൗണ്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സസ്‌പെൻഡ് ചെയ്ത കാത്തി ഗ്രിഫിൻ, ജോർദാൻ പീറ്റേഴ്‌സൺ, ബാബിലോൺ ബി എന്നിവരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
Comments