കെയ്‌റോ: ആഗോളതലത്തിൽ ഇനി പരിസ്ഥിതിയ്‌ക്കായി പ്രസംഗങ്ങളല്ല പ്രവൃത്തിയാണ് അനിവാര്യമെന്ന ഇന്ത്യയുടെ നയത്തെ ശരിവെച്ച് നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കാൻ തീരുമാനം. ഇന്ത്യ ഏറെക്കാലമായി പറയുന്ന പരിഹാര മാർഗ്ഗമാണ് ഇപ്പോൾ ഐകകണ്‌ഠ്യേന തീരുമാനിച്ചത്. ലോകരാഷ്‌ട്രങ്ങളുടെ തീരുമാനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് അഭിനന്ദിച്ചു.
പരിസ്ഥിതി മേഖലകളിൽ ഉണ്ടാകുന്ന നാശത്തിന് പരിഹാരം കാണാൻ രാജ്യങ്ങളെ തയ്യാറാക്കുന്നതിനാണ് പൊതുപരിസ്ഥിതി നാശ-നഷ്ട നിധി രൂപീകരിക്കുന്നത്. ഓരോ രാജ്യങ്ങളുടേയും നിലവാരമനുസരിച്ചും പരിസ്ഥിതിക്ക് വരുത്തുന്ന കോട്ടങ്ങളുടെ നഷ്ടപരിഹാര വിഹിതം ഏറിയും കുറഞ്ഞുമിരിക്കുമെന്നാണ് സൂചന.
ഇത് ലോകം കാത്തിരുന്ന തീരുമാനം. കോപ് ചരിത്രമായിരിക്കുന്നുവെന്നാണ് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് തീരുമാനത്തെ വിശേഷിപ്പിച്ചത്. സുസ്ഥിരമായ പരിസ്ഥിതി സംരക്ഷിത ജീവിതം എന്നതാണ് ഇന്ത്യ എന്നും ലക്ഷ്യം വയ്‌ക്കുന്നത്. ഓരോ വ്യക്തിയും അതിനായി സ്വന്തം ജീവിതം ക്രമപ്പെടുത്തണം. അതുപോലെ തന്നെ ലോകത്തോ ടാണ് എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം വേണ്ടതെന്നുമാണ് ഇന്ത്യയുടെ നയം.
ഇന്ത്യയുടെ നയത്തിൽ കൃഷിയും പരിസ്ഥിതിയും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ആഗോള വ്യവസ്ഥയ്‌ക്ക് നാശനഷ്ടങ്ങൾക്കായുള്ള ഫണ്ട് വലിയ തരത്തിൽ ഗുണമാകുമെന്നാണ് ഭൂപേന്ദർ സൂചിപ്പിക്കുന്നത്.
Comments