ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊടും ഭീകരൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. ഭീകരനെന്ന് ആരോപിച്ച് നിഗൂഢ സാഹചര്യത്തിലാണ് വെടിവെച്ച് കൊന്നതെന്നും, ഇത് സമാന കഥയുടെ ആവർത്തി മാത്രമാണെന്നുമാണ് കൊല്ലപ്പെട്ട ഭീകരനെ ന്യായീകരിച്ചുകൊണ്ട് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്.
‘ഒരാളെ ഭീകരനെന്ന് ആരോപിച്ച് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. അയാളെ നിഗൂഢമായ സാഹചര്യത്തിൽ വെടിവെച്ചിടുന്നു. ഇതേ കഥ ആവർത്തിക്കുന്നു. സർക്കാരിന് ഉത്തരവാദിത്വമില്ല’ എന്നാണ് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ശനിയാഴ്ച തെക്കൻ കശ്മീരിൽ നടന്ന റെയ്ഡിനിടെയാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്ന് കശ്മീർ പോലീസ് അറിയിച്ചിരുന്നു. ബിജ്ബെഹറയിലെ ചെക്കി ഡൂഡൂ ഗ്രാമത്തിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്താൻ അധികൃതർ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
Another Kashmiri accused of being a hybrid militant is killed in police custody. The same story is repeated where an alleged militant is taken to a hideout & subsequently shot at under mysterious circumstances. No accountability whatsoever. https://t.co/wfB1IcaiTJ
— Mehbooba Mufti (@MehboobaMufti) November 20, 2022
ലഷ്‌കർ-ഇ-തൊയ്ബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഭീകരൻ ആയിരുന്നു കൊല്ലപ്പെട്ട സജ്ജാദ് തന്ത്രേ. സംശയാസ്പദമായി തോന്നിയ ഒളിസങ്കേതത്തിലേക്ക് സുരക്ഷാ സംഘം എത്തിയപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഭീകരനു വേണ്ടി വാദിച്ച മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുടെ ട്വിറ്റിനെതിരെ വിമർശനം ഉയരുകയാണ്.
Comments